17 July, 2012


പൂക്കളേക്കാൾ മണമുള്ള e-ലകൾ

22 May, 2012



കൊതി




വല്ലാതെ കൊതിപ്പിച്ചുകളയും
പല നേരങ്ങളിലും 
പല വേഗങ്ങളിലും.
പറന്നു തലതൊടുന്ന മാത്രയില്
ആകാശത്തെ  മടക്കിയെടുത്ത്
അടുക്കിവച്ചുകളയും, പടിഞ്ഞാറ്.
ഒഴുക്കില്ശ്വാസം മുട്ടിപ്പിടയുമ്പോഴേക്കും 
മീന്വേഷമഴിച്ചുകളഞ്ഞിരിക്കും
ചുരമാന്തിയകക്കാട്ടിലേക്ക് 
അമര്ന്നു പതുങ്ങുമ്പോഴേക്കും
മരങ്ങള്ക്കിടയിലെ അദൃശ്യമായ
വള്ളിപ്പടര്പ്പുകളഴിച്ചെടുത്ത്‌ 
ഒരുമരമിരുമരമായി 
ഊരിയെടുത്തുകഴിഞ്ഞിരിക്കും
.
മറവിയില്കാല്പുതഞ്ഞെന്നു 
ഞെട്ടിയുണരുമ്പോഴേക്കും 
ഓര്ക്കാപ്പുറത്ത് എന്തൊക്കെയോ
വലിച്ചുവാരിയിട്ടുവിളിക്കും
പതിവ് കാഴ്ചകളിലേക്കും,
പതിവ് ശബ്ദങ്ങളിലേക്കും
ഞരമ്പില്നിന്നൊഴുകിത്തുടങ്ങുന്ന 
ചോരച്ചാലിനെ ഊതിയൂതി 
പുഴയായിപ്പെരുപ്പിച്ച് 
പലവുരു തള്ളിയിടാനാഞ്ഞു 
നില്ക്കുന്നുണ്ടാവും,
ഓരോ തവണയും
കൈകാലുകള്‍ നനച്ച്,
നടുക്കങ്ങളില്ചാരിനിന്ന്‌. 
മുഴക്കങ്ങളില്മതിമറന്ന്
ഓരോ ചാവിലും മരിച്ചോ മരിച്ചോ
എന്നു വീണ്ടും വീണ്ടും
സംശയിച്ച്‌. 




25 March, 2011

രണ്ടിലൊന്ന്


ഉവ്വല്ലോ, ആര്‍ക്കുമെന്നപോലെ
എനിക്കുമുണ്ടല്ലോ
രണ്ടിലൊന്നു തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യമോ അവകാശമോ
എന്തു കുന്തമാണോ അത്.
ഞാന്‍ ചെകുത്താനെ
സ്വീകരിച്ചത് എന്‍റെ
കടല്‍പ്പേടി കൊണ്ടാണെന്നൊക്കെ
പലരും പറഞ്ഞുള്ളില്‍
ചിരിക്കുന്നതൊക്കെ
കാണാഞ്ഞിട്ടൊന്നുമല്ല.
ചെകുത്താനോടത്രമേല്‍
പ്രണയമായിട്ടൊന്നുമല്ല.
കടലിനെപ്പോലെ
മീനിനൊപ്പം നീന്താനൊന്നും
ഏതായാലും പറയില്ല.
കടല്‍ക്കാക്കയെപ്പോലെ
വെറുതേ പറപ്പിക്കില്ല.
രാത്രിക്കുരാത്രി സൂര്യനെ
ഒളിപ്പിക്കുകയുമില്ല.
കരയിലേക്കു ചെന്ന്
ഓരോന്നിനെയൊക്കെ
വലിച്ചടുപ്പിച്ചു
മൂന്നാംപക്കം കൊണ്ടുചെന്നു
വലിച്ചെറിയുകയും മറ്റുമില്ല.
ചെകുത്താന്‍ ഒറ്റവീര്‍പ്പിനങ്ങ്
തീര്‍ത്തേക്കുമല്ലോ.
കുറുനരിക്കും പരുന്തിനുമായി
ഒന്നും ബാക്കി വച്ചേക്കില്ലല്ലോ.
കൂട്ടത്തില്‍ ഒന്നുകൂടി
നേരും നെറിയും
ചെകുത്താനു തന്നെ.

24 March, 2011

തൂത്താല്‍ പോവാത്തവ



ജനിക്കുന്ന സമയം തൊട്ട്
മകന്‍ ഇംഗ്ലീഷില്‍ പറയാന്‍
ഒരു മദാമ്മയെത്തന്നെയങ്ങു കെട്ടി.
അവള്‍ക്കു സദാ കൂട്ടിനൊരു
സായിപ്പിനേയും വച്ചു.

എന്നിട്ടും പറഞ്ഞില്ലെങ്കില്‍
പിന്നെയവന്‍ മലയാളം തന്നെ
പറഞ്ഞുതുലയട്ടെ.
കുഞ്ഞുണ്ണിമാഷെന്ന്
തന്നെ പേരുമിട്ടേക്കാം.
അല്ല പിന്നെ.

23 March, 2011

തൊട്ടതിനും പിടിച്ചതിനും


ഇന്നെന്തോ രാവിലെ മുതല്‍
ഞാനത്ര ശരിയല്ല.
രാവിലെ കുറേ നേരം
നരിയായി മുരണ്ടും മൂളിയും
ഒരു കിളുന്തു മാന്‍പേടയെ
മരണത്തെക്കാട്ടി വിറപ്പിച്ച്
വെറുതേ കിതപ്പിച്ചും കൊതിപ്പിച്ചും.
എന്നാലോ അതിന്‍റെ
ശ്വാസത്തെ തിരിച്ചുകൊടുക്കുകയും
ചെയ്തു, ഒരു കാര്യവുമില്ലാതെ.

ഉച്ചയ്ക്കുണ്ടല്ലോ, നന്ദി
കാണിക്കാന്‍ വേണ്ടി,
അതിനുമാത്രം വേണ്ടി
കുറെ ഉണ്ണുകയും ചെയ്തു.
ഉണ്ട ചോറിനുണ്ടല്ലോ
കാണിക്കാനതിന്‍റെ കൂറ്.
എന്നിട്ട്, ഉച്ചമയക്കത്തിനിടെ
ഓരോരവളുമാരെ
വെറുതേ ഉണര്‍ത്തിയും ഉറക്കിയും.
അവരുടെ ഉച്ചയുറക്കം
തല്ലിക്കൊഴിച്ചുകളയുമ്പോള്‍ ,
അവളുമാരുടെ ഉടലില്‍ നിന്നു
കടുവയേയും കാട്ടുപോത്തിനെയും
അഴിച്ചുകെട്ടുമ്പോള്‍ , ‍
ഉണ്ടാവുമല്ലോ
അതിഗൂഢമൊരു
കറുത്ത പരിഹാസം.

വൈകീട്ടത്തെ പരിപാടിക്കിടെ
അനുസരണയില്ലാത്ത
കുറെ ഗ്ലാസുകളെയുണ്ടല്ലോ
ചെവിക്കുപിടിച്ചു പുറത്താക്കി.
ഇനിയീ പരിസരത്തുകണ്ടാല്‍
വെള്ളമൊഴിച്ചു മുക്കുമെന്നു
ഭീഷണിപ്പെടുത്തി.
അപ്പോള്‍ അവറ്റകളുടെ
മുഖത്തെ പേടിയൊന്നു കാണണം.
പേടിത്തൂറികളെന്നു പറഞ്ഞ്
വാതില്‍ ശക്തിയായി
കൊട്ടിയടച്ചത്
വാതിലിനോടുമുള്ളൊരു
മുന്നറിയിപ്പാണേ.

എല്ലാം കഴിഞ്ഞു കിടക്കാന്‍ നേരം
നിലവാടയഴിച്ചുകളഞ്ഞ
രാത്രിയുണ്ടോ
ഉറങ്ങാന്‍ വിടുന്നു,
സ്വസ്ഥമായി.
പാട്ടുകച്ചേരിക്കുള്ളവരെല്ലാം
പുറത്തുകാത്തുനില്‍ക്കുന്നു,
കുറെ കൂവിയാര്‍ത്തിട്ടേ
തീര്‍ന്നുള്ളൂ ജുഗല്‍ബന്ദി.

ഈ കിടക്കയ്ക്കുണ്ട്
രാത്രിയില്‍ രാത്രിയില്‍
ഓരോ അവളുമാരെ
വെറുതേ ഓര്‍മിപ്പിക്കാന്‍ .
എല്ലാത്തിനേയും
പടിയടച്ചു പിണ്ഡം വച്ച്
കഴിഞ്ഞപ്പോഴേക്കുമുണ്ടല്ലോ
നേരം പരപരാ വെളുത്തിരിക്കുന്നു.
പാലുമായി വന്ന പശു
ഗേറ്റില്‍ അമറിക്കൊണ്ടിരിക്കുന്നു.
ഓരോരോ വാര്‍ത്തകള്‍ വന്നു
തുരുതുരാ
സൈക്കിള്‍ ബെല്ലടിക്കുന്നു.

Followers